കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഭാഗങ്ങളെ കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.